Showing posts with label അദ്ധ്യാപകദിനം. Show all posts
Showing posts with label അദ്ധ്യാപകദിനം. Show all posts

Thursday, 5 September 2013

തണല്‍


അക്ഷരാങ്കണത്തെ,
വര്‍ണ്ണ വിസ്മയ കാഴ്ചയില്‍
ഏകനായ് നിസ്സഹായനായ്
ഏകാന്തതയില്‍
വെളിച്ചമായ്
ഒരു കൈതാങ്ങായ്
കളിക്കൂട്ടായ്
വടവൃക്ഷത്തണലായ്........

വിനോദ് കുമാര്‍ .എന്‍
എ.യു.പി.സ്കൂള്‍ ചിറ്റിലഞ്ചേരി

Sept 5 അദ്ധ്യാപകദിനം


വിവിധരാജ്യങ്ങളില്‍  ഈ ദിനം കൊണ്ടാടപ്പെടുന്നു. 1961 മുതല്‍ ഇന്ത്യയില്‍  അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റമ്പര്‍ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 1962-ല്‍ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏര്‍പ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികള്‍ , സിനിമാപ്രദര്‍ശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തില്‍ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സാമ്പത്തികസഹായം നല്കുക, ആത്മാര്‍ത്ഥവും സ്തുത്യര്‍ഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകര്‍ക്ക് പെന്‍ഷന്‍ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങള്‍ . വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്ക് നല്കപ്പെടുന്ന ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങള്‍ .
സര്‍ക്കാര്‍ തലത്തില്‍നിന്ന് ഉടലെടുത്ത ഈ നിര്‍ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പി ന്‍ തുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം. ഉല്‍കൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കര്‍ത്തവ്യത്തില്‍ കൂടുതല്‍ ബോധവാന്മാരാക്കുവാന്‍ സഹായകമാണ്.

അദ്ധ്യാപകദിനം

വഴിവിളക്ക്


നിലയ്ക്കാത്ത താരാട്ടും
മീട്ടുന്ന സ്നേഹവീണയും
ജീവനുള്ള ചങ്ങാത്തവും 
ഉണരുന്ന സ്വപ്നങ്ങളും
നന്മയുള്ള ചിന്തകളും
പൂ വിരിയട്ടെ.......
കുഞ്ഞുവലിയ മനസ്സുകളില്‍

-കെ.സുധ ടീച്ചര്‍
എ.യു.പി.സ്കൂള്‍ ചിറ്റിലഞ്ചേരി

ഗുരുവേ.....


കരിന്തിരി കത്തി തുടങ്ങിയ എന്‍വിളക്കിന്‍ 
ഇത്തിരി എണ്ണയായി നീ വരുമോ? 

കാല്‌പനികയുടെ നെരിപ്പോട്‌ കത്തിയമരുമ്പോള്‍ 
ഒരു വെളുത്ത പുകയായി നീ മാറുമോ? 

അശാന്തിയുടെ തീരങ്ങളില്‍ കാല്‍വെച്ച്‌ നടക്കുമ്പോള്‍ 
ശാന്തിതന്‍ തിരമാലകൊണ്ടെന്‍ പാദം കഴുകുമോ ?

അജ്ഞതയുടെ ഇരുട്ടിലൂടെ ഒറ്റക്ക്‌ നടക്കുമ്പോള്‍ 
അറ്റവന്റെ കൈത്തിരി വെട്ടവുമായി എന്‍ചാരത്തു വന്നാലും! 

എന്‍പുത്രനില്‍ നാവിന്‍ തുമ്പത്ത്‌ ആദ്യാക്ഷരം-
കുറിക്കുമ്പോള്‍ ഹരിശ്രീയായി നീ സ്വയം മാറിയാലും 

ജി. സുരേഷ്‌ മാസ്റ്റര്‍ 
എ.യു.പി. സ്‌കൂള്‍ ചിറ്റിലഞ്ചേരി

Thursday, 6 September 2012

ഗുരു


അറിവിന്‍ പൊന്‍തിരിവെട്ടം തെളിയിച്ച് 
കെടാവിളക്കായി-, സ്വാന്തനത്തിന്റെ 
സ്നേഹത്തിന്റെ, വാത്സ്യത്തിന്റെ,
നിറദീപം കൊളുത്തി
മനുഷ്യ വിഹായിസ്സിനെ 
പ്രപഞ്ചത്തോടടുപ്പിക്കുന്ന 
മഹാശക്തിയാണ് ഗുരു. 


-ജി.സുരേഷ്, 
എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി
--------------------------------------------------------------------------

ഗുരുവന്ദനം

മനസ്സിലെ അന്ധകാരകോണില്‍ 
അക്ഷരദീപം തെളിച്ച
ഗുരുവേ, നിന്‍ചരണങ്ങളില്‍
ഞാന്‍ ശിരസ്സ് നമിക്കുന്നു


-വിനോദ് കുമാര്‍ .എന്‍ ,
എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി
--------------------------------------------------------


My Teacher


I love my Teacher
She tells stories for us
She correct us
When we doing wrong
She shows her light to us
And I will show it to others


- Abitha Aravindan, VII D
 AUP School Chittilanchery.
--------------------------------------------------------------------------------------
I love my Teacher
And my Teacher is god
My Teacher is an angel
And my Teacher is a good singer

I love my Teacher
Teacher hears me very smooth
And she is simple
Her voice is very sweet.

- Bincy.B, VII D
 AUP School Chittilanchery.


--------------------------------------------------------------------------------------
My Teacher is very good

My Teacher is very good
My Teacher is kind
And Teacher is very strict
My Teacher teaches English class
My Teacher watching the class
Teacher is good class Teacher. 


- Aswin.M, VII D
 AUP School Chittilanchery.



--------------------------------------------------------------------------------------
I love my Teacher

I like my Teacher
She is good in Teaching
Teacher speaks about good habits
I really love my Teacher
My Teacher teaches English
She sing English song 
I love my Teacher

- Abaya.K,  VII D
 AUP School Chittilanchery.



--------------------------------------------------------------------------------------
I love my Teacher

I love my Teacher
I am very proud of my Teacher
Her class is very interesting 
Her behavior to the student is very good
My Teacher's character is very pleasant.
Also I like my Teacher

- Anjilakshmi.S,  VII D
 AUP School Chittilanchery.



--------------------------------------------------------------------------------------

Wednesday, 5 September 2012

എന്റെ ഗുരുനാഥന്‍

 
എന്റെ ഗുരുനാഥന്‍
മനസ്സിലെ ദൈവമാണ്  
എന്റെ മനസ്സിലെ ദൈവത്തെ
എന്നും ഞാന്‍ പൂവിട്ടുപൂജിച്ചിടാം

                               -അരുണ്‍രാജ് 6 ഡി, 
                                                 എ.യു.പി.സ്കൂള്‍ ചിറ്റിലഞ്ചേരി
-----------------------------------------------------
ഗുരുത്വം തന്നെ


അക്ഷരമെല്ലാം മനസ്സില് കേറ്റും
ഇരുട്ടില്‍ നിന്നും കരകയറ്റും
മറക്കില്ല ഞാന്‍ ഒരിക്കലും  
ഈ ജന്മം മുഴുവനും ഓര്‍മ്മിച്ചിടാം 

                                - അഭിരാമി 6 ഡി, 
                                                   എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി
-----------------------------------------------------
ഗുരുദേവതത്വം

ഗുരുദൈവത്തിനു തുല്യമാണ്...,
എങ്കിലും അച്ഛനാണ് അമ്മയാണ്
അക്ഷരമുറ്റത്ത് പൂകിട്ടുതന്നതും-,
ഗുരു എന്ന മഹാനാണ് -

                                                      - അഖില. ആര്‍ , 6ഡി, 
                                                        എ.യു.പി. സ്കൂള്‍ ചിറ്റിലഞ്ചേരി
-----------------------------------------------------

എല്ലാ അധ്യാപകരും വായിച്ചിരിക്കേണ്ട ഒരു കത്ത്‌

തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകന് അമേരിക്കന്‍ പ്രസിഡണ്ട് അബ്രഹാം ലിങ്കണ്‍ എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിന്റെ മലയാളം ചുവടെ. എല്ലാ അധ്യാപകരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്. എങ്ങനെയായിരിക്കണം തന്റെ വിദ്യാര്‍ത്ഥി വളരേണ്ടത് എന്നതിനുള്ള വലിയ ഉത്തരം കവിത തുളുമ്പുന്ന ഈ ചെറിയ കത്തില്‍ കാണാം. കത്തിന്റെ ഇംഗ്ലീഷ് രൂപവും താഴെ കൊടുക്കുന്നു. 

''എല്ലാവരും
നീതിമാന്മാരല്ലെന്നും
സത്യസന്ധല്ലെന്നും
അവന് പഠിക്കേണ്ടിവരും,എനിക്കറിയാം.
പക്ഷേ ഓരോ തെമ്മാടിക്കും
പകരമൊരു നായകനുണ്ടെന്നും
ഓരോ കപടരാഷ്ട്രീയക്കാരനും
പകരം അര്‍പ്പണബോധമുള്ള
ഒരു നേതാവുണ്ടെന്നും അവനെ പഠിപ്പിക്കണം.
എല്ലാ ശത്രുക്കള്‍ക്കുമപ്പുറം
ഒരു സുഹൃത്തുണ്ടാവുമെന്ന് അവനെ പഠിപ്പിക്കുക.

അസൂയയില്‍ നിന്നവനെ
അകറ്റി നിര്‍ത്തുക, നിങ്ങള്‍ക്കാവുമെങ്കില്‍
നിശബ്ദമായ പൊട്ടിച്ചിരിയുടെ മൂല്യമവനെ പഠിപ്പിക്കുക.

വഴക്കാളികളെയാണ് തോല്പിക്കാനെളുപ്പമെന്ന്
ആദ്യമേയവന്‍ പഠിക്കട്ടെ.
പുസ്തകങ്ങള്‍ കൊണ്ട്
അല്‍ഭുതം സൃഷ്ടിക്കാനാവുമെന്ന് അവന്റെ കാതുകളിലോതുക.

പക്ഷേ അവന്റെ മാത്രമായ ലോകം
അവന് നല്കണം.
ശാന്തിയില്‍ മുങ്ങിയൊരു
ലോകം.
അവിടെയിരുന്ന്
ആകാശത്തിലെ പക്ഷികളുടേയും
പച്ചക്കുന്നിന്‍ചെരിവുകളിലെ
പൂക്കളുടെ നിതാന്തവിസ്മയത്തെക്കുറിച്ചും
അവന്‍ ചിന്തിക്കട്ടെ.

സ്‌കൂളില്‍ തോല്‍ക്കുന്നതാണ്
ചതിച്ച് നേടുന്നതിനേക്കാള്‍
മാന്യമാണെന്നവനെ പഠിപ്പിക്കുക.
എല്ലാവരും തെറ്റാണെന്ന്
തള്ളിപ്പറഞ്ഞാലും
സ്വന്തം ആശയങ്ങളില്‍ വിശ്വസിക്കാനവനെ പഠിപ്പിക്കുക.

മൃദുലരായ മനുഷ്യരോട്
മൃദുലമാകാനും
കഠിനരായവരോട്
കഠിനമാകാനും പഠിപ്പിക്കുക.
നാടോടുമ്പോള്‍
നടുവേ ഓടാതിരിക്കാനുള്ള കരുത്ത്
എന്റെ മകനേകുക.

എല്ലാവരും പറയുന്നത്
ശ്രദ്ധിക്കാനവനെ പഠിപ്പിക്കുക,
പക്ഷേ നന്മയെ മാത്രം സ്വീകരിക്കാന്‍ പഠിപ്പിക്കുക.
നിങ്ങള്‍ക്കാവുമെങ്കില്‍ ദു:ഖിതനായിരിക്കുമ്പോള്‍
പൊട്ടിച്ചിരിക്കുന്നതെങ്ങനെയെന്നവനെ പഠിപ്പിക്കുക.
കണ്ണീരില്‍ ലജ്ജിക്കാനൊന്നുമില്ലെന്നും
അവനെ പഠിപ്പിക്കുക. ദോഷൈകദൃക്കുകളെ
ആട്ടിയകറ്റാനും
അതിമധുരം പറയുന്നവരെ സൂക്ഷിക്കാനുമവനെ പഠിപ്പിക്കുക.

സ്വന്തം ബുദ്ധിയും ശക്തിയും
ഏറ്റവും വില പറയുന്നവന് വില്ക്കാന്‍ അവനെ പഠിപ്പിക്കുക.,
പക്ഷേ സ്വന്തം
ആത്മാവിനും ഹൃദയത്തിനും വിലയിടാതിരിക്കാനും.

ആര്‍ത്തലയക്കുന്ന ആള്‍ക്കൂട്ടത്തിന്
നേരെ ചെവിയടച്ച് വെച്ച്
തനിക്ക് ശരിയാണെന്ന് തോന്നുന്ന
കാര്യത്തില്‍ ഉറച്ച് വിശ്വസിക്കാനും
അതിന് വേണ്ടി നിലകൊള്ളാനും
പോരാടാനും അവനെ പഠിപ്പിക്കുക.
അവനോട് മാന്യതയോടെ പെരുമാറുക,
പക്ഷേ അവനെ താലോലിക്കരുത്,
അഗ്‌നിപരീക്ഷയില്‍ നിന്നേ ഈടുറ്റ ലോഹമുണ്ടാവുകയുള്ളൂ.

അക്ഷമനായിരിക്കാനുള്ള ധൈര്യമവന് നല്കുക.
ധൈര്യവാനായിരിക്കാനുള്ള ക്ഷമയവന് നല്കുക.
തന്നെക്കുറിച്ച് വലിയ രീതിയില്‍
സ്വയം
വിശ്വസിക്കാനാവനെ പഠിപ്പിക്കുക, എന്നാല്‍ മാത്രമേ മനുഷ്യരില്‍
വലുതായ വിശ്വാസമുണ്ടാവൂ.

ഇത് വലിയൊരാവശ്യമാണ്,
നിങ്ങള്‍ക്കെന്ത് ചെയ്യാനാവുമെന്ന് നോക്കൂ
കാരണം എന്റെ മകനൊരു കൊച്ചുമിടുക്കനാണ്
ഞാന്‍ അവനെ ഏറെ സ്‌നേഹിക്കുന്നു.'

Lincoln's Letter to his Son's TeacherHe will have to learn, I know,
that all men are not just,
all men are not true.
But teach him also that
for every scoundrel there is a hero;
that for every selfish Politician,
there is a dedicated leader…
Teach him for every enemy there is a friend,
Steer him away from envy,
if you can,
teach him the secret of
quiet laughter.
Let him learn early that
the bullies are the easiest to lick…
Teach him, if you can,
the wonder of books…
But also give him quiet time
to ponder the eternal mystery of birds in the sky,
bees in the sun,
and the flowers on a green hillside.
In the school teach him
it is far honourable to fail
than to cheat…
Teach him to have faith
in his own ideas,
even if everyone tells him
they are wrong…
Teach him to be gentle
with gentle people,
and tough with the tough.

Try to give my son
the strength not to follow the crowd
when everyone is getting on the band wagon…
Teach him to listen to all men…
but teach him also to filter
all he hears on a screen of truth,
and take only the good
that comes through.
Teach him if you can,
how to laugh when he is sad…
Teach him there is no shame in tears,
Teach him to scoff at cynics
and to beware of too much sweetness…
Teach him to sell his brawn
and brain to the highest bidders
but never to put a price-tag
on his heart and soul.

Teach him to close his ears
o a howling mob
and to stand and fight
if he thinks he's right.
Treat him gently,
but do not cuddle him,
because only the test
of fire makes fine steel.

Let him have the courage
to be impatient…
let him have the patience to be brave.
Teach him always
to have sublime faith in himself,
because then he will have
sublime faith in mankind.

This is a big order,
but see what you can do…
He is such a fine little fellow,
my son! - Abraham Lincoln 

-mathrubhumi news papper

അധ്യാപക ദിനം- വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം

നവ സമൂഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കേണ്ട പദം അധ്യാപകന്‍ എന്നതാണ്‌. പരിവര്‍ത്തനത്തിന്റെ ഓരോ ദിവ്യമുഹൂര്‍ത്തങ്ങളേയും സൃഷ്‌ടിക്കാന്‍ അധ്യാപകര്‍ ഏറ്റിട്ടുള്ള ചുമതല പുതുക്കലാണ്‌ ക്ലാസുമുറികളില്‍ സംഭവിക്കുന്നത്‌ അഥവാ സംഭവിക്കേണ്ടത്‌. മാതാ പിതാ ഗുരു ദൈവം എന്ന കാഴ്‌ചപ്പാട്‌ തലമുറകളിലേക്ക്‌ നീളണം. എവിടെയെങ്കിലും ഇടര്‍ച്ചയുണ്ടായാല്‍ കാര്യങ്ങളുടെ താളാത്മകത നഷ്‌ടപ്പെടും. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസരീതിയുടെ തത്ത്വശാസ്‌ത്രം സ്വന്തം വിരല്‍തുമ്പ്‌ ഉപയോഗിച്ച്‌ പരിശോധിക്കാന്‍ കഴിയുന്ന സൗഭാഗ്യം വന്നിട്ടുള്ള ജനതയാണ്‌ നമ്മള്‍. ഈ പരിശോധനയുടെ ഏകദേശതയില്‍ മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം അധ്യാപകനെ നായകന്‍ എന്ന സ്ഥാനത്തുനിന്നും അല്‍പം പോലും പിന്നോട്ടാക്കുന്ന ഒരു പ്രവണതയും വളര്‍ന്നുവരുന്നില്ല എന്നതാണ്‌. ലോക രാജ്യങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്ന, നമ്മുടെ ഊഹത്തിന്‌ അപ്പുറത്തുള്ള വികസനകാര്യങ്ങളില്‍ പോലും അധ്യാപകനും അവന്റെ വാക്കും പ്രഥമസ്ഥാനത്ത്‌ പരിഗണിക്കപ്പെടുന്നു എന്നു വരുന്നതില്‍ പരം അധ്യാപക സമൂഹത്തിന്‌ അഭിമാനിക്കാന്‍ മറ്റെന്താണുള്ളത്‌.

വെടിവെയ്‌പ്പിന്റെ ഒച്ചയും കണ്ണീരിന്റെ നനവും ഒക്കെ ഉള്ളിടത്തും ഈ സ്ഥിതി തുടരുന്നു. ലോക ബുദ്ധിജീവി വര്‍ഗ്ഗത്തിന്റെ പട്ടികയില്‍ ആദ്യം വരുന്നത്‌ അധ്യാപകരാണ്‌. സാഹിത്യകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍, നീതിപാലകന്‍ തുടങ്ങിയവര്‍ അതിനു പിന്നിലുണ്ട്‌. എന്നിട്ടും തന്റെ ഉത്‌കൃഷ്‌ടതയും ചുമതലയും യഥോചിതം മനസിലാക്കി ഉണര്‍വുകാട്ടാന്‍ അധ്യാപക സമൂഹത്തിന്‌ കഴിഞ്ഞോ എന്ന്‌ അവര്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്‌. സമൂഹ പരിവര്‍ത്തന ചുമതല, അത്‌ ആജീവനാന്ത ചുമതലയാണെന്നു മനസിലാക്കാതെ, ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പുവെയ്‌ക്കുന്ന സമ-യ-ദൈര്‍ഘ്യത്തിനുള്ളില്‍ മാത്രമുള്ളതാണെന്ന്‌ തെറ്റിദ്ധരിച്ചവരും കുറവല്ല. അറിവിന്റെ മേഖല ഒരതിരിനും തിരിച്ചുനിര്‍ത്താനാവാത്ത വിധത്തില്‍ വൈപുല്യം പ്രാപിക്കുമ്പോള്‍ ഇവിടെ നായകനാകണമെങ്കില്‍ അശ്രാന്ത പരിശ്രമം ആവശ്യമാണ്‌. മനുഷ്യ ജീവിതത്തെ, മനുഷ്യോചിതവും കലോചിതവും ആക്കി പരിവര്‍ത്തിപ്പിക്കാന്‍ നായകന്‍ ചില രീതികള്‍ പിന്തുടരണം. ഇത്‌ സുസമൂഹത്തിന്റെ തേട്ടമാണ്‌, നേട്ടമാണ്‌. ഇവിടെ മാതൃക എന്ന പദത്തിന്‌ വലിയ പ്രാധാന്യമുണ്ട്‌.

പള്ളിക്കൂടങ്ങളെ പോലെ മഹത്തായ ഒരു പൂവാടിയും ലോകത്തില്ല. സൂക്ഷ്‌മതയോടെയുള്ള പരിചരണമില്ലെങ്കില്‍ പുഷ്‌പ്പിക്കാതിരിക്കാം, ദലങ്ങള്‍ കൊഴിഞ്ഞേക്കാം, കളകള്‍ കീഴടക്കിയേക്കാം. അതിന്‌ അനുവദിക്കാതെ ഇതുവരെയും നാം കാത്തുപോന്നു. അതില്‍ അധ്യാപകരെ ഹൃദയം തുറന്ന്‌ അഭിനന്ദിക്കുന്നു. അത്‌ ഇനിയും തുടരുമെന്ന്‌ ഈ ദിനത്തില്‍ നമുക്ക്‌ പുന:രര്‍പ്പണം നടത്താം. ജീവിത വിശുദ്ധിയുടെ ആധികാരികകേന്ദ്രം അധ്യാപകരാകണം. എല്ലാവിധ ലാളിത്യത്തോടും എളിമയോടും അവര്‍ സമരസപ്പെടണം. പൊതുധാരയ്‌ക്കനുസരിച്ച്‌ ജീവിതം നയിക്കാന്‍ അവര്‍ തയ്യാറാകരുത്‌. പ്രലോഭനങ്ങളുടെ വിപഞ്ചികകളെ അവര്‍ തട്ടിമാറ്റണം. അവരുടെ സംസാരവും വാസ ഗൃഹവുമെല്ലാം ഈ മാതൃകയില്‍പെടണം. ആത്മീയമായ ഔന്നത്യം സ്‌ഫുരിക്കുന്ന പദമാവണം നാവില്‍ നിന്നു വരേണ്ടത്‌. ഒരു തിന്മയോടും അവര്‍ രാജിയാകരുത്‌. ഞാനെന്ന ഭാവവും ഉള്‍ അഹങ്കാരവും അവരെ തൊട്ടുതീണ്ടരുത്‌. അവര്‍ മികച്ച വായനാക്കാരാകണം. വേദന അനുഭവിക്കുന്നവരുടെ ഇടയിലൂടെ അവര്‍ സഞ്ചരിക്കണം. ജീവിതത്തിന്റെ വിഷമ മുഹൂര്‍ത്തങ്ങള്‍ക്കു നേരെ അവര്‍ പതറാത്ത മനസു കാണിക്കണം. ധനാര്‍ത്തിയും ധൂര്‍ത്തും അവരിലേക്ക്‌ കടന്നു വരരുത്‌. ഇങ്ങനെയുള്ളവരുടെ ഉപദേശങ്ങള്‍ക്ക്‌ സ്വര്‍ണത്തേക്കാള്‍ വിലയുണ്ടാകുമെന്ന്‌ ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിദ്യാഭ്യാസ വിചക്ഷണന്‍മാരായ സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ഡോ. എസ്‌. രാധാകൃഷ്‌ണന്‍, അബ്‌ദുല്‍ക്കലാം ആസാദ്‌, ഉള്‍പ്പടെയുള്ളവര്‍ നമുക്ക്‌ പകര്‍ന്നു നല്‍കിയ വിദ്യാഭ്യാസ മൂല്യ സങ്കല്‌പങ്ങള്‍ കാലാതിവര്‍ത്തിയാണ്‌. ദൃശ്യ ധാരാളിത്തങ്ങളില്‍ മുഴുകാതെ ഈ മൂല്യങ്ങളെ വായിക്കാനും പഠിക്കാനും ആഹ്വാനം ചെയ്യുന്നു.

ഇവിടെ ഉപയേഗിച്ച അധ്യാപകന്‍ എന്ന പദം കുടിപ്പള്ളിക്കൂടം മുതല്‍ ഗവേഷണ ക്ലാസില്‍ അധ്യാപനം നിര്‍വ്വഹിക്കുന്ന മഹത്‌ വ്യക്തിയെ വരെ ഉദ്ദ്യേശിച്ചിട്ടുള്ളതാണ്‌. അധ്യാപകരുടെ സംഘടിത കരുത്ത്‌ ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന്‌ ഞാന്‍ പ്രത്യാശിക്കുന്നു. അദ്ധ്യാപകന്റെ അവകാശ സംരക്ഷണം എന്നാല്‍ മാതൃകയാകാനുള്ള പോരാട്ടമാകണം. നഗരത്തിന്റെ തിരക്കില്‍ മുതല്‍ ഒരു വാഹനവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ പോലും സര്‍ക്കാര്‍ വക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. അസാധാരണ സാമൂഹിക ത്വരയുള്ള അധ്യാപകരുടെ മേല്‍നോട്ടമാണ്‌ അത്തരം വിദ്യാലയങ്ങളെ സജീവമാക്കുന്നത്‌. അത്തരത്തിലുള്ള അധ്യാപകരെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു.

സംസ്ഥാനത്ത്‌ വിദ്യാഭ്യാസരംഗം വളരെ കരുത്തോടെയും, കരുതലോടെയും മുമ്പോട്ട്‌ പോകുകയാണ്‌. വരും തലമുറയ്‌ക്ക്‌ ജീവിത സുരക്ഷിതത്വത്തിനു വേണ്ട അറിവും സാമഗ്രികളും ഒരുക്കുന്നതില്‍ നാം മുമ്പിലാണ്‌. മലയാളം സര്‍വ്വകലാശാലയും, സാങ്കേതിക സര്‍വ്വകലാശാലയുമെല്ലാം ഈ പന്ഥാവിലെ വഴി വിളക്കുകളാകും. എല്ലാറ്റിനേയും സമൂഹബന്ധിയും ഗന്ധിയുമാക്കാന്‍ അദ്ധ്യാപകര്‍ക്ക്‌ മാത്രമേ കഴിയൂ. അവര്‍ അസാധാരണ വൈദഗ്‌ധ്യത്തോടെ ആ ചുമതല നിര്‍വ്വഹിക്കുമെന്ന്‌ എനിക്ക്‌ നന്നായി അറിയാം. അറിവിന്റെ മേഖല പോലെ തന്നെ തൊഴില്‍ മേഖലയിലും വിദ്യാഭ്യാസ വകുപ്പ്‌ മുന്നേറിയിട്ടുണ്ട്‌. അധ്യാപകര്‍ക്ക്‌ ഉപകാര പ്രദമാകുന്ന അനേകം പദ്ധതികളാണ്‌ ആവിഷ്‌കരിച്ചത്‌. അതിന്റെ പ്രയോജനം ലഭിക്കുന്നത്‌ മൊത്തം സമൂഹത്തിനാണെന്ന്‌ തിരിച്ചറിയുന്നു. ഉത്സാഹപൂര്‍ണ്ണമായ കുതിപ്പും ആവേശവും എന്നും വിദ്യാലയങ്ങളില്‍ ദൃശ്യമാക്കണമെന്ന്‌ ആവശ്യപ്പെടുന്നു, അഭിവാദനങ്ങള്‍.

അധ്യാപക സ്മരണയില്‍ ഒരു ദിനം

  • ഡോ. കെ.കെ.എന്‍. കുറുപ്പ്

അധ്യാപക സ്മരണയില്‍ ഒരു ദിനം

ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ദാര്‍ശനികനും ചിന്തകനും ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍െറ ജന്മദിന സ്മരണയില്‍ ഇന്ത്യയിലെങ്ങും സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിച്ചുവരുന്നു. ഏതു രാഷ്ട്രത്തിന്‍െറയും നിര്‍മാണത്തിലും അതിന്‍െറ സാംസ്കാരിക പ്രവാഹം ശക്തമാക്കുന്നതിലും തലമുറകളായി ആ സ്രോതസ്സ് പ്രചരിപ്പിക്കുന്നതിലും അധ്യാപകര്‍ വഹിക്കുന്ന സജീവ പങ്കാളിത്തം ഓര്‍മിപ്പിച്ചുകൊണ്ടാണ് രാഷ്ട്രം പ്രമുഖ അധ്യാപകരെ ആദരിക്കുന്ന ദിനം കൊണ്ടാടുന്നത്.
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ മതസൗഹാര്‍ദത്തിന്‍െറയും സമന്വയത്തിന്‍െറയും ചിന്തകള്‍ വളര്‍ത്താനും ഗുരുകുലങ്ങളിലൂടെ ആ ചിന്തകള്‍ കൊട്ടാരം മുതല്‍ കുടിലുകള്‍ വരെ പ്രചരിപ്പിക്കാനും പലതലങ്ങളിലുള്ള അധ്യാപന പ്രസ്ഥാനം നിലനിന്നിരുന്നു. സാഹിത്യവും കലകളും ദര്‍ശനങ്ങളും മത, ശാസ്ത്രീയ ചിന്തകളും ഇത്തരത്തില്‍ പ്രചരിപ്പിച്ചുവന്നു. ഒരു രാഷ്ട്രത്തിന്‍െറ ജനജീവിതത്തിന്‍െറ ലക്ഷ്യം ഒരു സംസ്കാരം കെട്ടിപ്പടുക്കുകയാണെന്ന് ചരിത്രദാര്‍ശനികനായ ആര്‍നോഡ് ടോയിന്‍ബി സിദ്ധാന്തിക്കുന്നു. ഇത്തരത്തില്‍ പെടുന്ന രാജ്യമാണ് ഇന്ത്യ. ആ നിര്‍മാണമാകട്ടെ അധ്യാപകരുടെ സംഭാവനയാണെന്നുകൂടി വിശേഷിപ്പിക്കാം. അവരെ സമൂഹം കുലപതിയായാണ് ആദരിച്ചിരുന്നത്. പലരും ആചാര്യസ്ഥാനം വഹിച്ചു. ഈ പാരമ്പര്യത്തില്‍ വസിഷ്ഠനും ശ്രീബുദ്ധനും മഹാവീരനും മനുവും ശുക്രനും ബൃഹസ്പതിയും ശ്രീശങ്കരനും രാമാനുജനും മാധവനും കബീര്‍ദാസും വിദ്യാരണ്യനും സലിം ചിസ്തിയും ശ്രീരാമകൃഷ്ണനും വിവേകാനന്ദനും എല്ലാം ഗുരുകുലങ്ങള്‍ സ്ഥാപിച്ചും സ്വതന്ത്രമായി പ്രവര്‍ത്തിച്ചും ആചാര്യന്മാരും കുലപതികളുമായി ഇന്ത്യന്‍ സംസ്കാരത്തിനും ഒരു പൈതൃകത്തിനും നേതൃത്വംനല്‍കി. രവീന്ദ്രനാഥ ടാഗോറിനെ പോലുള്ളവര്‍ ഇതിന്‍െറ കേന്ദ്ര സ്ഥാനമായ ആരണ്യകശിക്ഷണ രീതിയെ പ്രകീര്‍ത്തിച്ചുകാണാം. ആധുനിക കാലഘട്ടത്തില്‍ ഇന്ത്യയിലെ ഈ പൈതൃകം എന്നേക്കുമായി നഷ്ടപ്പെട്ടു. മെക്കാളേ പ്രഭുവിന്‍െറ ചിന്തകള്‍ പകരം ആ രംഗത്തേക്ക് കടന്നുവന്നു.
ഒരു ദേശീയ വിദ്യാഭ്യാസ നയത്തിനായി ഡോ. രാധാകൃഷ്ണനും മറ്റുമുള്ള പ്രതിഭാശാലികള്‍ ശ്രദ്ധാപൂര്‍വമായ ചിന്തകള്‍ നടപ്പാക്കാന്‍ പരിശ്രമിച്ചത് കാണാം. ഡോ. രാജേന്ദ്ര പ്രസാദ്, ഗോപാലകൃഷ്ണ ഗോഖലെ, ഡോ. സാകിര്‍ ഹുസൈന്‍, ആചാര്യ കൃപലാനി, മൗലാനാ അബുല്‍ കലാം ആസാദ് തുടങ്ങിയവര്‍ ആധുനികതയുടെയും ദേശീയതയുടെയും ആശയങ്ങള്‍ സമന്വയിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രമീമാംസകരും അധ്യാപകരുമായിരുന്നു.
കേരളീയ പശ്ചാത്തലത്തില്‍ ഇസ്ലാമിക മതവിദ്യാഭ്യാസം പൊന്നാനി തുടങ്ങിയ കേന്ദ്രങ്ങളില്‍ ദര്‍സുകളിലും മദ്റസകളിലുമായി മുസ്ലിം സമൂഹങ്ങളില്‍ മഖ്ദൂം പരമ്പരകള്‍ പ്രചരിപ്പിച്ചു വന്നു. വളരെ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ ആശയങ്ങളും അവര്‍ പ്രചരിപ്പിച്ചുകാണാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ മിഷനറിമാരും വിദ്യാഭ്യാസ രംഗത്ത് അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയിരുന്നു. ദേശീയതയെ പ്രോത്സാഹിപ്പിച്ച എ.കെ.ജി, കേളപ്പജി, ആത്മാനന്ദ സ്വാമികള്‍ തുടങ്ങിയ അധ്യാപകര്‍ ഈ മാറ്റത്തിന്‍െറ സൃഷ്ടികളായിരുന്നു.
സമൂഹത്തിന്‍െറ ആരോഗ്യ,തൊഴിലധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലും ശക്തമായ ഒരു അധ്യാപന രീതി നിലനിന്നിരുന്നു. അധ്യാപനം ധനസമ്പാദനത്തിനേക്കാള്‍, സാമൂഹികമായ ഒരു കര്‍ത്തവ്യമായാണ് ഇവിടെ നിലനിന്നിരുന്നത്. ഭൗതികവും ആത്മീയവുമായ ജീവിതത്തെ കൂട്ടിയിണക്കുന്ന ഒരു പ്രക്രിയയായിരുന്നു ഈ രീതി.
ഇന്ന് ശാസ്ത്ര സാങ്കേതികവളര്‍ച്ചയും ആഗോളീകരണവും അധ്യാപകന്‍െറ പ്രാമുഖ്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അധ്യാപകനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ബോധനരീതി പോലും ഇന്ന് നടപ്പിലുണ്ട്. എന്നാല്‍, സാങ്കേതിക വിദ്യയുടെ മാറ്റത്തിലും ഒരധ്യാപകന്‍ നിലനില്‍ക്കുന്നു. ഗുരുവിന്‍െറ ഘടകം മാറാന്‍ ശാശ്വതമായി ഒരു രീതിയും നിലവിലില്ല. കഴിഞ്ഞ കാലത്തെ പൂര്‍വ സൂരികളെ സ്മരിക്കാനും ഇന്നത്തെ തലമുറയെ ആദരിക്കാനും ഈ ദിനം കൂടുതല്‍ ജനകീയവത്കരിക്കേണ്ടിയിരിക്കുന്നു. അധ്യാപകന്‍െറ പ്രശ്നങ്ങള്‍ ചില അവാര്‍ഡുകളെക്കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല. അവരുടെ ഭൗതിക സാഹചര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. ക്വിസ് രൂപത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതാണ് അധ്യാപനം എന്ന് വിശ്വസിക്കുന്ന സമൂഹത്തില്‍ വിജ്ഞാനവും സംസ്കാരവും താഴ്ന്നതലത്തിലെത്തുന്നു. മാര്‍ക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമൂഹത്തെ ദൈവം തമ്പുരാനുപോലും രക്ഷിക്കാനാകില്ല. അവിടെ അധ്യാപകനും സ്വയം വില്‍പനച്ചരക്കായി മാറുന്നു. ജൈവ ബുദ്ധിജീവികളെയും സാമൂഹിക ശില്‍പികളെയും വാര്‍ത്തെടുക്കുന്ന കര്‍ത്തവ്യം അധ്യാപകരിലാണ് ഏതു കാലഘട്ടത്തിലും നിക്ഷിപ്തമായിരിക്കുന്നത്. മഹത്തായ വ്യക്തിത്വങ്ങള്‍, നേതൃത്വങ്ങള്‍ എന്നിവ ആ പശ്ചാത്തലത്തിന്‍െറ സൃഷ്ടികളാണ്. അതിനാല്‍, പ്രതിഭാശാലികളായ അധ്യാപകരെ സൃഷ്ടിക്കേണ്ടത് ഒരു സമൂഹത്തിന്‍െറ കര്‍ത്തവ്യമാണ്. ഈ ദിനം ഒരു ആചരണത്തിലുപരി, അല്‍പം അവാര്‍ഡുകള്‍ നല്‍കുന്നതിലുപരി, ഒരു കര്‍മ നൈരന്തര്യത്തിന്‍െറ പ്രേരണയായിത്തീരട്ടെയെന്ന് പ്രത്യാശിക്കുന്നു.
(കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറാണ് ലേഖകന്‍)))))000098
-madhyamam